My Blog List

Saturday, 6 August 2011

ഗീതയിലെ യുദ്ധനിരാസം : ഒരു പകല്‍ക്കിനാവ് part I



(ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം.  ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. പല അക്ഷരങ്ങളും കോമ്പിനേഷന്‍ ശരിയാകുന്നില്ല.  സദയം ക്ഷമിയ്ക്കുക.)


തനിക്ക്  അജ്ഞേയമായതിനെ  ഭയക്കുകയോ ബഹുമാനിക്കുകയോ ചെയ്യുക എന്ന അടിസ്ഥാനപരമായ സ്വഭാവസവിശേഷതയുടെ പരിണാമഗുപ്തിയാണ്  ദൈവം.  ഭയപ്പെടുന്നതിനെ ബഹുമാനിച്ച് വശപ്പെടുത്തുക എന്ന പ്രാകൃതന്റെ കേവലം സാധാരണമായ ചിന്തയുടെ ഫലമാണ് ആചാരമായി പരിണമിച്ച ആരാധനആരംഭത്തില്ദൈവവും ആരാധനയും വിശ്വാസവും എല്ലാം  കേവലങ്ങലായിരിന്നു.  എന്നാല്‍ കാലം മനുഷ്യനുമായി പറന്നു പറന്നു പോകുന്തോറും ദൈവസങ്കല്പത്തിന് ആഘാതങ്ങള്‍ പലതുമേല്‍ക്കാന്‍ തുടങ്ങി.  ഈ  ആഘാതത്തില്‍ നിന്നും മതവും ദൈവവും രക്ഷപ്പെട്ടത് അവയുടെ സിദ്ധാന്തവല്ക്കരണത്തിലൂടെയായിരുന്നു.  സൈദ്ധാന്തികമായ ഒരു തലം ദൈവസങ്കല്പങ്ങള്‍ക്ക് നല്കപ്പെട്ടതോടെ മരിക്കാന്‍ തുടങ്ങിയ ദൈവം ജീവിയ്ക്കാന്‍ തുടങ്ങി. പണ്ടിതന്മാര്‍ക്കിടയില്‍പോലും ഈ സിദ്ധാന്തവല്ക്കരണത്തിന്റെ  ലഹരി നുരഞ്ഞു പൊന്തി.  പിന്നീടുള്ള നൂറ്റാണ്ടുകള്‍ കണ്ടത് ദൈവസങ്കല്പതിലേയ്ക്കുള്ള സൈധന്തികാചാര്യന്മാരുറെ പ്രവാഹമായിരുന്നു.  ശില്പിയുടെ കയ്യിലെ ചളി പോലെ ദൈവസങ്കല്‍പം പണ്ഡിതന്മാരുടെ കൈകളില്‍ പലരൂപഭാവങ്ങള്‍ നേടുകയായിരുന്നു. ദൈവതിനുന്റായ നാമങ്ങല്‍ക്കുപോലും അര്‍ഥങ്ങള്‍ അനെകങ്ങളായി പണ്ടിതഹസ്തങ്ങളില്‍ രൂപം കൊണ്ടു. ആത്മീയതയുടെ കുടക്കീഴില് ഏതാണ്ടെല്ലാ സൈധാന്തികാചാര്യന്മാരും അണിനിരന്നു.  ഉടലെടുക്കുന്ന സകല തത്വശാസ്ത്രങ്ങളും നിലനില്പിനായി ആത്മീയതയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചു എന്നതാണ് സത്യം. ദൈവനിരാസം ഉത്ഘോഷിക്കുന്ന നൈയ്യായിക ദര്‍ശനങ്ങള്‍ക് പോലും ദൈവത്തിനു സ്ഥാനം കൊടുത്തുകൊണ്ട്  വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.  ആദ്ധ്യാദ്മിക ദര്‍ശനങ്ങള്‍ എല്ലാം തന്നെ ഉണ്ടായത് ഏതാണ്ട് ഈ കളി കളിച്ചു തന്നെ. 
    പ്രാചീനഭാരതീയദര്‍ശനങ്ങളില്‍ (ഷഡദര്‍ശനങ്ങള്‍ എന്ന് ധരിക്കേണ്ടതില്ല) ഗീതക്കുണ്ടായ സ്ഥാനം ചെറുതൊന്നുമല്ല.  ഗീതയുടെ സന്ദര്‍ഭപ്രകാരങ്ങളെല്ലാം  നാം ഹൈസ്കൂളില്‍ തൊട്ടു പഠിക്കുന്നു.  
   "ഗീത യുദ്ധത്തിനു വേണ്ടിയുള്ള പ്രചോദനമല്ല മറിച്ച് യുദ്ധനിരാസത്തിന്റെ  പ്രഖ്യാപനമാണ്"  എന്ന് സ്വാമി  നിര്മാലനന്ദ ഗിരി അസ്സന്നിഗ്ധം പറയുന്നു. അദ്ദേഹത്തിന്റെ ഗീതാചര്ച വളരെ ആകര്‍ഷകമാണ്.  വിജ്ഞാനപ്രദവുമാണ്. പക്ഷെ  ഗീത യുദ്ധത്തിനെതിരായിട്ടുള്ള ഒരു പ്രഖ്യാപനമാനെന്ന അദ്ദേഹത്തിന്റെ ആശയം എത്ര കണ്ണടചിട്ടും കണ്ണ് തുറന്നിട്ടും മനസ്സിലാകുന്നില്ല. 
     യുദ്ധത്തെ സ്നേഹിയ്ക്കാത്ത ഒരാളെന്ന നിലയില്‍ ഗീത യുദ്ധനിരാസത്തെ ചെയ്യുന്നു എന്ന് വന്നാല്‍ അത് നല്ലത് തന്നെ.  ഒരു അദ്ധ്യാപകനെന്ന നിലയില്‍ ക്ലാസ്സില്‍ പലവട്ടം ഗീതയെക്കുരിചുല്ല പരാമര്‍ശങ്ങള്‍ വരുമ്പോഴും യുദ്ധത്തിനു വേണ്ടി ഗീത നിലകൊള്ളുന്നു എന്ന് പലവട്ടം പറഞ്ഞുകൊടുത്തിട്ടുമുന്ടു.  ഇത്രയും ലോകപ്രശസ്തമായ ഒരു കൃതി ഹിംസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വരുന്നതില്‍ സന്തോഷം തന്നെയാണ്.  
  ധര്മയുദ്ധത്തെ കര്മയുദ്ധമായി അര്‍ജുനന്‍ തെറ്റിദ്ധരിച്ചതിന്റെ ഫലം തന്നെയാണ് യുദ്ധം എന്ന് സ്വാമി വീണ്ടും വീണ്ടും പറയുന്നു.  ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു.  

  ൧)  നൂറുകണക്കിന് ശ്ലോകങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും കൃഷ്ണന്‍ കര്മയുദ്ധം നിരര്‍ത്ഥകം    
      ആണെന്ന് പറഞ്ഞിട്ടുണ്ടോ ? न എന്ന ഒരു പദം മതിയാകും ഇതിനെ  
      ബോധിപ്പിക്കുവാന്‍ . 

  ൨) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല യുദ്ധം ചെയ്യണം എന്ന് പറഞ്ഞിട്ടുമില്ലേ?

      "युद्धाय युज्यस्व नैव पापमावाप्स्यसि

    (യുദ്ധത്തിനു തയ്യാരാകൂ, അതില്‍ നിനക്ക് പാപബാധയുന്ട്ടാകില്ല.)  യുദ്ധനിരാസത്തിന്റെ 
     വക്താവില്‍ നിന്നും ഈ വാക്കുകള്‍ ഉണ്ടാകുന്നതെങ്ങനെ ?

  ൩) യുദ്ധനിരാസമായിരുന്നു കൃഷ്ണന്റെ പരമൊദ്ദെശമെന്കില് ഇത്രയും ദുര്ഗ്രഹമായി 
      കാര്യങ്ങള്‍ എന്തിനു പറഞ്ഞു ?  വിഷയത്തിന്റെ  ആഴം ദുര്‍ഗ്രഹത ഉണ്ടാക്കുന്നു എന്നുള്ളത് വാദത്തിനു വേണ്ടി സമ്മതിക്കാം.  പക്ഷെ എത്ര ദുര്ഗ്രഹം ആണെങ്കിലും സകലതും പറഞ്ഞിട്ട് "യുദ്ധം അജ്ഞാനത്തിന്റെ ഫലമാണ്, നിരര്‍ത്ഥകം  ആണ് " എന്ന് ഒരു വാചകം എന്തുകൊണ്ട് സുഗ്രഹമായി പറഞ്ഞില്ല ?

  " अतो युद्धो न हृद्यते मे "  എന്ന ഒരു വരി മതിയാകും കൃഷ്ണന്.  പക്ഷെ അതൊട്ട്‌ കാണുന്നുമില്ല.  ഇനിയൊരുപക്ഷേ  പാന്ധിത്യത്തിന്റെ  ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ മാത്രമേ ഈ ആശയം വ്യക്തമാകൂ എന്നാണെങ്കില്‍ ഇത്ര വിദഗ്ധമായി കൃഷ്ണന്‍ എന്തിനതു ഒളിപ്പിച്ചു വച്ചു ?  ആ കാലഘട്ടത്തിന്റെ വിജ്ഞാനതലം വച്ചുള്ള ഒരു ആശയാവതരണം ആണ് കൃഷ്ണന്‍ നടത്തിയത് എന്നാണെങ്കില്‍ എന്തുകൊണ്ട് അര്‍ജുനന് കൃഷ്ണന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ കഴിയാതെ കര്‍മയുദ്ധത്തിനു തയ്യാറായി?  'സാക്ഷാല്‍ ഈശ്വര'നായ കൃഷ്ണന്‍ പറഞ്ഞിട്ടും അര്‍ജുനന് മനസ്സിലാകാതെ പോയെങ്കില്‍ സര്‍വശക്തനായ ഈശ്വരന്ടെ സര്‍വശക്തിത്വപരിവേഷമല്ലേ ഇവിടെ തകരുക ?  അങ്ങിനെയാണെങ്കില്‍ പിന്നീടുന്ടായ സകല നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി കൃഷ്ണന്‍ തന്നെയാണെന്ന് ഗാന്ധാരി കരുതിയെങ്കില്‍ അതിലെന്താണ് തെറ്റ് ?  
   പിതൃഘാതിയായിത്തീരാന്‍, ഭ്രാതൃഘാതിയായിത്തീരാന്‍ ആഗ്രഹിയ്ക്കാതെ ദുഖിച്ചു നിന്നതിനാലാണ് അര്‍ജുനന് അത് ഗ്രഹിയ്ക്കാന്‍ കഴിയാതിരുന്നത് എന്ന വാദവും കൃഷ്ണന്റെ മഹത്വം കുറയ്ക്കാനേ ഉപകരിക്കൂ.  യുദ്ധനിരാസത്തിനു വേണ്ടി ഭഗവാന്‍ നേരിട്ട് വന്നു ഗീതോപദേശം ചെയ്തിട്ടും അര്‍ജുനന്‍ യുദ്ധം ചെയ്തു എന്നാനെങ്ങ്കില്‍ ഭഗവദ്ഗീത  പരാജപ്പെട്ടു എന്നുവേണം കരുതാന്‍ !!
സന്ദര്‍ഭം പഠിയ്ക്കുന്പോള്‍ വൈരുദ്ധ്യവും വന്നു ചേരുന്നു. യുദ്ധം ചെയ്യില്ല എന്ന് ശഠിച്ചു തളര്‍ന്നിരിയ്ക്കുന്ന ഒരാളുടെ മുന്‍പില്‍ നിന്ന് യുദ്ധനിരാസത്തെക്കുരിച്ചു കൃഷ്ണന്‍ പ്രസങ്ങിച്ചത് അധികപ്രസങ്ങമായിപ്പോയി എന്ന് വേണം പറയാന്‍. 

(തുടരും....)



No comments:

Post a Comment